Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Friday, 18 February 2022

A THOUSAND SPLENDID SUNS(Book Review) - SHAZA NOUREEN P.M.K

 A Thousand Splendid Suns

 

I cry easily when l watch films. But I don't usually cry when I read books. There were times when my heart wept, but not eyes. This book was the first exception. I sincerely went to write a review but it is hard since the book is a great one and my words won't do justice to it. 


To brief a bit, this is the story of two Afghan women and their miseries. Through their lives we could see war, poverty, starvation, loss, love, atonement, pride, patriarchy, misogyny, extremism, hope, contempt, hurted, brutality and a lot more. The childhood tortures of Mariam and the severe miseries come after marrying a brutal man named Rasheed are really painful to read. The other woman Laila, who has a generation gap with Mariam lived a better life untill the war took her everything. Both of them suffered hell on earth when the Taliban came for Afighanistan, precisely Kabul. So this basically is the story of their falls and rises. Also the 30 years history of Afghanistan which once treated women with the utmost scorn. 


The author of the book Khaled Hosseini, the one from Afghanistan and who knew the pulse of Kabul, has beautifully written every single line in this book. He does wonders with words. He touches hearts. He influences emotions.


Shaza Noureen P.M.K 

PG 2nd year

Saturday, 26 June 2021

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം (Book Review) - അമീൻ സമാൻ

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം


മലയാളത്തിലെ പ്രഗത്ഭ എഴുത്തുകാരനും മതപണ്ഡിതനും വാഗ്മിയുമായ മർഹൂം ചെറിയമുണ്ടം അബ്ദുൽഹമീദ് മൗലവി എഴുതിയ ശ്രദ്ധേയമായ പുസ്തകമാണ് ആരോഗ്യത്തിന്റെ ദൈവശാസ്ത്രം.


ആരോഗ്യം, രോഗം, ചികിത്സ, ചിട്ടകൾ എന്നീ വൈദ്യശാസ്ത്ര പ്രശ്നങ്ങളെ മതത്തിന്റെ മാനത്തിൽ വിശദീകരിക്കുന്നതാണ് ചിന്തകനായ ചെറിയമുണ്ടം ഈ കൃതിയിലൂടെ. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെയും നിഗമനങ്ങളുടെയും വെളിച്ചത്തിലാണ് ഇതിലെ വിലയിരുത്തലുകളും വിശകലനങ്ങളുമത്രയും. ഏകദേശം 22 തലക്കെട്ടുകളിൽ ആയി വ്യത്യസ്ത വിഷയങ്ങളിലൂടെ തന്റെ ആശയങ്ങളെ വായനക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ദൈവശാസ്ത്രം എന്ന പുസ്തകനാമം തന്നെ ഒരു തലക്കെട്ടായി നൽകിക്കൊണ്ട് ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുന്നതായി വായനയിൽ മനസ്സിലാക്കാൻ കഴിയും.


പുരോഹിതന്മാരും മന്ത്രവാദികളും മതത്തിന്റെ പേരിൽ ചികിത്സാരീതികളെ അവരുടേതായ വ്യാഖ്യാനങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നതിന് അവസരോചിതമായി എതിർത്തുകൊണ്ട്, ശരിയായ വിശകലനം നൽകുന്നതിന് അദ്ദേഹം തന്റെ എഴുത്തിനെ ഉപയോഗപ്പെടുത്തുന്നത് കാണുവാൻ കഴിയും. 'ശരീരത്തിന്റെ ഘടനയിലും പ്രവർത്തന ക്രമത്തിലും ഉണ്ടാകുന്ന താളപിഴയായി രോഗത്തെ കാണുവാനും അതിന്റെ കാരണങ്ങൾ കണ്ടെത്തി ഒഴിവാക്കാനുമുള്ള ശ്രമവും ആയിരിക്കണം' യഥാർത്ഥ ചികിത്സാരീതി എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അതിനോട് ചേർത്തു തന്നെ ദൈവിക വശം കൂടി പറയുന്നിടത്ത് മെഡിക്കൽ കോളേജിൽ അംഗീകരിക്കപ്പെട്ട പുസ്തകങ്ങളിൽ കൂടുതൽ പ്രാതിനിധ്യം കൊടുത്തിട്ടുള്ളത്. ദൈവിക പശ്ചാത്തലത്തിലുള്ള വശങ്ങൾ കാണുന്ന ഒരു പ്രതിപാദ്യം പുസ്തകത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.


ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അത് അർഹിക്കുന്ന പരിഗണനയും ശ്രദ്ധയും നൽകണമെന്ന ഇസ്ലാമിക വീക്ഷണത്തെ ആധുനിക വൈദ്യശാസ്ത്രം എത്രത്തോളം അംഗീകരിച്ചിട്ടുണ്ടെന്ന വസ്തുത തന്റെ തൂലിക കൊണ്ട് എഴുത്തുകാരൻ വ്യതിരിക്ത ശൈലിയിൽ പ്രതിപാദിച്ചതും ഈ പുസ്തകത്തെ നിരീക്ഷിക്കുന്നവർക്ക് ബോധ്യപ്പെടും.


സുലഭവും സുഖകരവുമായ സന്തുഷ്ട ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തന്റെ ആരോഗ്യവ്യവസ്ഥയിൽ ഊന്നിയ ജീവിതരീതിയെ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അമൂല്യ കൃതിയാണിതെന്ന് നിസ്സംശയം പറയാം. ഇതിന്റെ ലളിത ആഖ്യാനശൈലിയും അർത്ഥവ്യാപ്തി അടങ്ങിയ ചെറുവാക്കുകളും പുസ്തകത്തെ കൂടുതൽ പ്രയോജനപ്പെടുത്താൻ വായനക്കാരോട് ആവശ്യപ്പെടുമെന്നതും ഒരു വസ്തുതയാണ്. കേവല വായനയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഹൃദ്യസ്ഥമാക്കാൻ പോരുന്ന രൂപത്തിലെ വായനയാണ് ഈ പുസ്തകത്തെ വായിക്കുന്നതിലൂടെ നമ്മുടെ ജീവിത പരിവർത്തനത്തിന് വഴിയൊരുക്കുകയുള്ളൂ. അത്തരത്തിൽ പ്രായോഗിക ജീവിതക്രമം കൂടി ചിട്ടപ്പെടുത്തി വ്യക്തി എന്ന നിലയ്ക്കും സമൂഹമെന്ന നിലയ്ക്കും നല്ലൊരു ആരോഗ്യകരമായ ചുറ്റുപാട് സംവിധാനിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത കൂടി വായനക്കാർ തങ്ങളുടെ നിരീക്ഷണങ്ങളിൽ കൂട്ടിച്ചേർക്കണമെന്നും അഭിപ്രായമുണ്ട്.


എല്ലാവർക്കും ഇത് വായിച്ചുകൊണ്ട് ഈ വിഷയത്തിൽ നല്ലൊരു നിലപാട് സ്വീകരിക്കാനും അതുവഴി സമൂഹത്തിനും കുടുംബത്തിനും ഉത്തമ മാതൃകയായി മാറാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. അതിനോടൊപ്പം സൃഷ്ടാവിന്റെ നിയമങ്ങൾക്ക് അനുസൃതമായി ഭക്ഷണക്രമത്തെയും ചികിത്സാരീതികളെയും സ്വീകരിക്കാൻ സന്നദ്ധത കാണിക്കുന്ന വായനക്കാരനായി കൊണ്ട് ഈ പുസ്തകത്തിന്റെ വക്താക്കൾ ആകുവാനും ഓരോരുത്തർക്കും കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.


Ameen Zaman N

D1 A/U

Wednesday, 17 March 2021

NIHAL K

NIHAL K
MA POST AFZALUL ULAMA IV SEM

 

Thursday, 7 January 2021

മധുമാസം - സമീഹ സി.എസ്

മധുമാസം


മഴ വീണ ശിഖരത്തിൽ

മലരതാ പൂക്കവേ

മിഴികളിൽ മൊഴികളിൽ മാഞ്ഞോടിയ

മറവിതൻ മുറിയിലെ

മഷിത്തണ്ടുകൾ...

മരവാതിലിൽ ഞാൻ മീട്ടിയ വീണ തൻ

മനതാരിൽ മധുമാസം മയിലാടിയേ...



സമീഹ C S

BA AU 3rd

Saturday, 5 September 2020

Wednesday, 10 June 2020

പാത്തു(കഥ) - ഫൈസൽ മലയാളി

 പാത്തു


മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിൽ ഒരു ചെറിയ വീടുണ്ട്. വീട് ചെറുതാണെങ്കിലും ജനസംഖ്യ അത്ര ചെറുതല്ല. മനുഷ്യഗണത്തിൽ പെട്ടത് നാല് പേർ: പാത്തു, പാത്തൂന്റുമ്മാ, പാത്തൂന്റുപ്പാ,പാത്തൂന്റിക്കാക്ക.

പിന്നെ ഇരുപത്തിമൂന്ന് കോഴികൾ, ഒളിവർ സംഘങ്ങളായ ഒരു പറ്റം പല്ലി കേസരികൾ, കണ്ടാൽ തിരിച്ചറിയുന്ന മൂന്നു മൂഷിക കേമന്മാർ, നാല് പൂച്ചസഞ്ചാരികൾ ഒപ്പം കൂട്ടത്തിൽ മല്ലന്മാരായ കുളിമുറി ഗായകസംഘം പാറ്റാ പവിത്രന്മാർ.

കൂടുതലായും കുളിമുറി കേന്ദ്രീകരിച്ചാണ് പാറ്റാ പവിത്രന്മാർ വിലസുന്നത്. ഈ തരത്തിൽ നീളുന്നു ജനസംഖ്യ.


പക്ഷേങ്കില് പാത്തൂന്റുപ്പാക്ക് ഈ ജനസംഖ്യാ വർധനവിൽ വ്യക്തമായ പൊരുത്തക്കേടുണ്ട്.അതുകൊണ്ട് തന്നെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി കോഴിമുട്ടകൾ വിരിയിക്കേണ്ടതില്ലെന്നും അതോടൊപ്പം പൂച്ചസഞ്ചാരികളെ നാടുകടത്തണമെന്നും ശ്രീമാൻ ഫാദർ ഓഫ് പാത്തു എപ്പോഴും പറയാറുണ്ട്.

തല്ക്കാലം ജനസംഖ്യാ നിയന്ത്രണ പ്രക്രിയ അവിടെ നിൽക്കട്ടെ.

പാത്തു മഹിളാരത്നത്തിന് പൂർണമായും ഈ ചരിത്രത്തിലേക്ക് കടന്നുകൂടാൻ സമയമായിരിക്കുന്നു.


പാത്തൂനെപ്പറ്റി പറയാണെങ്കിൽ,

പാത്തൂന്റുമ്മാക്കും പാത്തൂന്റുപ്പാക്കും അവൾ "കുഞ്ഞിപ്പാത്തു".

പാത്തൂന്റിക്കാക്കാക്ക് അവൾ "കിഴവിപ്പാത്തു".

പാത്തൂന്റെ നാട്ടാർക്ക് അവൾ "പാത്തൂട്ടി".

പ്രസ്തുത പാത്തുപ്പെണ്ണ് അന്നാട്ടിലെ മറ്റു മഹിളാരത്നങ്ങളെക്കാൾ അതീവ ധൈര്യശാലിയാണ്. കുളിമുറി ഗായക സംഘത്തിൽ പെട്ട പാറ്റാ പവിത്രന്മാരെ പോലും പാത്തൂന് പേടിയില്ല,തീരെ.!

പക്ഷെങ്കില് പാത്തൂനും ഉണ്ട്,ഒരു ചെറിയ പേടി. ഒരേയൊരു പേടി. മാടത്തുരുത്ത് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച കൊമ്പൻമീശയ്ക്ക് ഉടയോനായ കൊച്ചുവറീദ്.

പാത്തൂന്റെ പേടി കൊച്ചുവറീദല്ല. പിന്നെയോ, കൊച്ചുവറീദിന്റെ കൊമ്പൻ മീശ തന്നെ.

കുറ്റിച്ചൂല് കണക്കനെ ഇരുവശങ്ങളിലേക്ക് ഉയർന്നു നിൽക്കുന്ന "ആഡംബര മീശ"


മേൽപടിയാന്റെ മീശ തന്നെയാണ്, മീശ മാത്രമാണ് പാത്തുക്കുട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.

പോരാത്തതിന് ഫയൽവാൻ കൊച്ചുവറീദ് പാത്തൂന്റെ അയൽക്കാരനുമാണ്.

മീശകണ്ടാൽ പാത്തു ഞെട്ടും, പാത്തു ഞെട്ടിയാൽ മുട്ടിടിക്കും, മുട്ടിടിച്ചാൽ പനി പിടിക്കും,വിറയ്ക്കും,വിയർക്കും.

മുൻപ് പല തവണ പേടിച്ച് പനിപിടിച്ച ചരിത്രവുമുണ്ടേ.


അത്തരത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ പാത്തൂട്ടിക്ക് ഒന്ന് മനസ്സിലായി. കൊച്ചുവറീദിന്റെ കൊമ്പൻ മീശ ഉള്ളിടത്തോളം കാലം,തനിക്ക് സമാധാനമായി ജീവിക്കാൻ കഴിയില്ല എന്നത് തന്നെ.

അങ്ങനെ കൊച്ചുവറീദിനെ മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിൽ നിന്നും കെട്ടുകെട്ടിക്കാൻ പാത്തു ഒരു വർഗീയ ലഹളയ്ക്ക് തന്നെ തയാറെടുത്തു.

കൊമ്പൻമീശ വർഗ്ഗത്തിൽ പെട്ട ഫയൽവാൻ കൊച്ചുവറീദിനോട് മീശ തീരെയില്ലാ വർഗ്ഗത്തിൽ പെട്ട പാത്തുക്കുട്ടിക്ക് തോന്നുന്ന പേടി.

അല്ലല്ല വർഗീയത...!


സംഗതി മനിതൻമ്മാർക്കെല്ലാം ഏതെങ്കിലുമൊരു പ്രത്യേക പേടി ഉണ്ടായിരിക്കുമല്ലോ.അത്തരത്തിൽ കൊച്ചുവറീദിനും ഉണ്ട്,ഒരു സിംപ്ലൻ പേടി...!

അത് അന്നാട്ടിൽ പാട്ടുമാണ്.

മറ്റൊന്നുമല്ല, കുളിമുറി ഗായകരായ പാറ്റാ പവിത്രന്മാർ തന്നെ. പാറ്റകളെ കണ്ടാൽ ശ്രീമാന്റെ മീശ കിടന്ന് വിറയ്ക്കും.പേടിച്ചിട്ടാണേ...പാവം.

ഈ പേടി തന്നെയാണ് പാത്തൂട്ടിയുടെ പിടിവള്ളി.

തന്റെ സുഹൃത്തുക്കളായ ഒരു സംഘം പാറ്റാ പവിത്രന്മാരെ പിടിച്ച് ചാക്കിലാക്കി കൊച്ചുവറീദിന്റെ മുമ്പാകെ തുറന്നുവിട്ടാൽ അയാൾ പേടിച്ച് നാടുവിടുമെന്നത് കട്ടായം.

പക്ഷേങ്കില് പാത്തുമഹിളാരത്നം എങ്ങനെ കൊച്ചുവറീദിന്റെ മുമ്പിൽ പോകും...?

പോയാൽ മീശ കാണില്ലേ...?

മീശകണ്ടാൽ....ഞെട്ടി.

പിന്നെ പറയേണ്ടതില്ലല്ലോ...!


ഒടുവിൽ,മാടത്തുരുത്തിലെ പ്രധാന വാടകക്കൊലയാളി അദ്രമാനെ ദൗത്യം ഏൽപ്പിക്കാൻ പാത്തു തീരുമാനിച്ചു.

ഭീകരൻ അദ്രമാൻ ഇരുപത്തി അയ്യായിരത്തിൽ പരം കൊല നടത്തിയിട്ടുണ്ട്...!

ഒന്നിനും കേസില്ല എന്നു മാത്രം.

മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിലെ പ്രധാന കോഴിപ്പീടികയിലെ വെട്ടുകാരനാണ് ഈ മഹാൻ.

ഇരുപത്തി അയ്യായിരത്തിൽ പരം കോഴികളുടെ രക്തം പുരണ്ട ഭീകര കരങ്ങൾ.

അങ്ങനെ പാത്തുക്കുട്ടി പാറ്റാ പാവനയുദ്ധത്തെ പറ്റി അദ്രമാനെ ബോധവാനാക്കി.

പക്ഷെ ഭീകരൻ അദ്രമാന് ഒരു കണ്ടീഷൻ; പാത്തൂട്ടിയുടെ തോട്ടത്തിൽ നിന്നും ഒരു റോസാപുഷ്പം പാത്തൂട്ടി തന്നെ പറിച്ചു സമ്മാനിക്കണം.

സബാഷ്...ഒരു റോസാ പുഷ്പമല്ലേ,

ചേതമില്ലാത്ത ഉപകാരം.

പാത്തുക്കുട്ടി വാക്കു പാലിച്ചു.

അങ്ങനെ താൻ കൊടുത്ത വാക്കുപാലിക്കാനായി  പാറ്റകളെ നിറച്ച ചാക്കുമായി കൊച്ചുവറീദിന്റെ വീട് ലക്ഷ്യമാക്കി അദ്രമാൻ നടന്നു.

അപ്പടി വാതിൽക്കലെത്തി പാത്തും പതുങ്ങിയും നോക്കിയപ്പോൾ ഫയൽവാൻ കൊച്ചുവറീദ് ചുണ്ടിൽ പ്രതിഷ്ടിച്ച സെയ്യദു ബീഡി സ്പെഷ്യൽ കത്തിക്കുവാനായി തീപ്പെട്ടി ഉരക്കുകയാണ്.

തീപ്പെട്ടി കത്തിയതും, പാറ്റകളുടെ ചാക്ക് തുറന്നതും ഒരുമിച്ചായിരുന്നു.

പാറ്റാ പവിത്രന്മാരെ കണ്ട കൊച്ചുവറീദ് ഞെട്ടി.!

ഞെട്ടലിന്റെ ആഘാതത്തിൽ സ്പെഷ്യൽ ബീഡിക്കു പകരം തീ കൊളുത്തിയത് കൊമ്പൻ മീശമ്മേലും...!

ബലേ ഭേഷ്...!

ഞൊടിയിടയിൽ മീശ കത്തിത്തീരുന്നു.

പേടിച്ചരണ്ട കൊച്ചുവറീദ് തല കൊണ്ടുപോയി കിണറ്റിൽ മുക്കിയതിനാൽ മീശ മാത്രമേ കത്തിയുള്ളൂ.

അങ്ങനെ കൊച്ചുവറീദിനെ നാടുകടത്താതെ തന്നെ പ്രശ്നം പരിഹാരത്തിലെത്തി.

അതാ പാത്തൂട്ടി ചിരിക്കുന്നു.


മംഗളം


ഗുണപാഠം: പുകവലി ആരോഗ്യത്തിനു ഹാനികരം

                          

                           

                                   ഫൈസൽ മലയാളി

                                          BA/AU 2nd Year