Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Tuesday, 1 November 2022

اللاجئين - مدلاج ككوو

 اللاجئين


حياتي في كثير من البلدا


لا يعتبرني كثيرون أنا من الإنسان


أنا أعيش هنا


كعبد للآخرين


نهاية الولادة في مخيم للاجئين


لكن نريد أن نموت في بلدنا


نحن غرباء في أرضنا


ليس لدينا عائلة ولا مجتمع ولا مسكن


متى نحصل على الحرية؟


ومتى نحصل على حياة سعيدة؟


غالبا نقول أقوال سينة مثل يا ليتني كنت حيوانا


يا رب إفتح علينا أبواب السلام



- مدلاج ككوو

الماجستير الثاني

Wednesday, 12 October 2022

Monday, 12 September 2022

അവൾ - ഫർഹാന സി

 അവൾ


പൊൻ പുലരിതൻ

ഐശ്വര്യ ദേവതയവൾ,

വിരിയുന്ന താമര പ്രഭയവൾ,

ഉരുകുന്ന മനസിൻ കുളിരവൾ.


ജീവിത ഭാരമതും പേറി

ആയുസ്സാണ്ടു കാലം നീക്കി ,

സ്വപ്ന സാഫല്യ മോഹമായ്

മുറിവേറ്റ മാൻകിടാവെ പോൽ

നീറി അലയുന്നവൾ.


എറിയുന്നവൾക്കെതിരിൽ

വെല്ലുവിളികളാം കൂരമ്പുകൾ, 

പിടയുന്ന ഹൃദയവുമായ് 

കുതിക്കുന്നവൾ മുന്നോട്ട്.


    FARHANA C

    PG First year

Sunday, 17 July 2022

AADUJEEVITHAM(Book Review) - HUSNA SHERIN

 Aadujeevitham


Aadujeevitham is a novel portraying the real life of najeeb who was migrant worker in Saudi Arabia. This novel made me understand the real problems of people working abroad. I had many expectations, whether the novel is about goats or the life of a person which is like goats.


This is a real life story and i cannot even start to imagine how hard it would have been. This is a book that brings tears to the eyes of me. There are many people who go abroad legally or illegally, who fall in the traps of heartless agents and merciless job providers. I highly recommend everyone to read this novel, Aadujeevitham.


Husna Sherin

PG 2nd

Wednesday, 13 July 2022

لا تحتقر الذنوب - أديب اسماعيل كارات

 لا تحتقر الذنوب

عن سهل بن سعد (ر) قال قال رسول الله صلى الله عليه وسلم إياكم ومحقرات الذنوب فإنما مثل محقرات الذنوب كقوم نزلوا بطن واد . فجاء ذا بعود فجاء ذا بعود حتى أنضجوا خبزهم. وإن محقرات الذنوب متى يؤخذ بها صاحبها تهلكه (رواه أحمد)

الذنوب في نظرة الإسلام صنفان: الأول كبائر من الذنوب التي ينهى عن فعلها تماما والآخر  صغائرها. الذنوب تعتبر خطورتها باعتبار أحوال المذنب النفسية ونظراته. كما أن قتل النفس - على سبيل المثال- تعد من الكبائر إلا أننا نرى في التاريخ، الحوادث  التي قبلت فيها توبة القاتل الذي قتل مائة نفس. وهذه هي جملة ما رواه الإمام مسلم رحمه الله. أن رجلا من بني إسرائيل الذي قتل تسعة وتسعين نفسا أتى  راهبا فقال إنه قتل تسعة وتسعين نفسا فهل له توبة؟ فقال الراهب: لا ، فقتله الرجل فكمل به مائة.

أتى عالما آخر: فسأله نفس السؤال فقال العالم: نعم. انطلق إلى أرض كذا وكذا فإن بها أناسا يعبدون الله فاعبد الله معهم. فانطلق حتى إذا نصف الطريق أتاه الموت. مع ذلك كفر عنه سيئاته. برغم من أنه لم يفعل خيرا قط إلا أن شدة حرصه وتحريه للتوبة والرجوع من الذنوب قد أنجاه من العذاب.

السيئات تكون هلاكا حينما تحتقر وتكرر كما أن المطر المستمر- على سبيل المثال- تنتج الفيضانات،  كما أن الفيروسات المخفية عن الأعين تصيب الإنسان وتقتله، الذنوب لا بد من الحذر منه وإنه خطيرة جدا سواء أكان من الكبائر أو الصغائر 


للمؤمن الحقيقي الذي رسخ إيمانه بالله ورسوله- صلى الله عليه وسلم- تكون الصغائر له عظيمة للغاية ما وراءها غاية. كما أن الجالس تحت جبل شامخ مثلا يخاف من سقوط الجبل على رأسه، يخاف المؤمن من أن تهلكه الذنوب والسيئات. فلذلك يحرص على التوبة من الذنوب وعدم تكرارها مرة أخرى في الحياة. ولكن تكون الذنوب بالنسبة لمنافق حقيرة كالنحلة التي تمر بين يديه.

فهو لا يرى نفسه قد أذنب ويبدأ يتكررها مرارا طول حياته. فالحاصل أن تكرار الذنوب والخطيئات وإن كانت من المحقرات تكون سببا لهلاك نفس المذنب، كما رأينا في الحديث النبوي الذي سبق ذكره


أديب اسماعيل كارات

بكالوريوس أفضل العلماء السنة الثالثة

Friday, 18 February 2022

A THOUSAND SPLENDID SUNS(Book Review) - SHAZA NOUREEN P.M.K

 A Thousand Splendid Suns

 

I cry easily when l watch films. But I don't usually cry when I read books. There were times when my heart wept, but not eyes. This book was the first exception. I sincerely went to write a review but it is hard since the book is a great one and my words won't do justice to it. 


To brief a bit, this is the story of two Afghan women and their miseries. Through their lives we could see war, poverty, starvation, loss, love, atonement, pride, patriarchy, misogyny, extremism, hope, contempt, hurted, brutality and a lot more. The childhood tortures of Mariam and the severe miseries come after marrying a brutal man named Rasheed are really painful to read. The other woman Laila, who has a generation gap with Mariam lived a better life untill the war took her everything. Both of them suffered hell on earth when the Taliban came for Afighanistan, precisely Kabul. So this basically is the story of their falls and rises. Also the 30 years history of Afghanistan which once treated women with the utmost scorn. 


The author of the book Khaled Hosseini, the one from Afghanistan and who knew the pulse of Kabul, has beautifully written every single line in this book. He does wonders with words. He touches hearts. He influences emotions.


Shaza Noureen P.M.K 

PG 2nd year

Saturday, 26 June 2021

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം (Book Review) - അമീൻ സമാൻ

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം


മലയാളത്തിലെ പ്രഗത്ഭ എഴുത്തുകാരനും മതപണ്ഡിതനും വാഗ്മിയുമായ മർഹൂം ചെറിയമുണ്ടം അബ്ദുൽഹമീദ് മൗലവി എഴുതിയ ശ്രദ്ധേയമായ പുസ്തകമാണ് ആരോഗ്യത്തിന്റെ ദൈവശാസ്ത്രം.


ആരോഗ്യം, രോഗം, ചികിത്സ, ചിട്ടകൾ എന്നീ വൈദ്യശാസ്ത്ര പ്രശ്നങ്ങളെ മതത്തിന്റെ മാനത്തിൽ വിശദീകരിക്കുന്നതാണ് ചിന്തകനായ ചെറിയമുണ്ടം ഈ കൃതിയിലൂടെ. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെയും നിഗമനങ്ങളുടെയും വെളിച്ചത്തിലാണ് ഇതിലെ വിലയിരുത്തലുകളും വിശകലനങ്ങളുമത്രയും. ഏകദേശം 22 തലക്കെട്ടുകളിൽ ആയി വ്യത്യസ്ത വിഷയങ്ങളിലൂടെ തന്റെ ആശയങ്ങളെ വായനക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ദൈവശാസ്ത്രം എന്ന പുസ്തകനാമം തന്നെ ഒരു തലക്കെട്ടായി നൽകിക്കൊണ്ട് ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുന്നതായി വായനയിൽ മനസ്സിലാക്കാൻ കഴിയും.


പുരോഹിതന്മാരും മന്ത്രവാദികളും മതത്തിന്റെ പേരിൽ ചികിത്സാരീതികളെ അവരുടേതായ വ്യാഖ്യാനങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നതിന് അവസരോചിതമായി എതിർത്തുകൊണ്ട്, ശരിയായ വിശകലനം നൽകുന്നതിന് അദ്ദേഹം തന്റെ എഴുത്തിനെ ഉപയോഗപ്പെടുത്തുന്നത് കാണുവാൻ കഴിയും. 'ശരീരത്തിന്റെ ഘടനയിലും പ്രവർത്തന ക്രമത്തിലും ഉണ്ടാകുന്ന താളപിഴയായി രോഗത്തെ കാണുവാനും അതിന്റെ കാരണങ്ങൾ കണ്ടെത്തി ഒഴിവാക്കാനുമുള്ള ശ്രമവും ആയിരിക്കണം' യഥാർത്ഥ ചികിത്സാരീതി എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അതിനോട് ചേർത്തു തന്നെ ദൈവിക വശം കൂടി പറയുന്നിടത്ത് മെഡിക്കൽ കോളേജിൽ അംഗീകരിക്കപ്പെട്ട പുസ്തകങ്ങളിൽ കൂടുതൽ പ്രാതിനിധ്യം കൊടുത്തിട്ടുള്ളത്. ദൈവിക പശ്ചാത്തലത്തിലുള്ള വശങ്ങൾ കാണുന്ന ഒരു പ്രതിപാദ്യം പുസ്തകത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.


ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അത് അർഹിക്കുന്ന പരിഗണനയും ശ്രദ്ധയും നൽകണമെന്ന ഇസ്ലാമിക വീക്ഷണത്തെ ആധുനിക വൈദ്യശാസ്ത്രം എത്രത്തോളം അംഗീകരിച്ചിട്ടുണ്ടെന്ന വസ്തുത തന്റെ തൂലിക കൊണ്ട് എഴുത്തുകാരൻ വ്യതിരിക്ത ശൈലിയിൽ പ്രതിപാദിച്ചതും ഈ പുസ്തകത്തെ നിരീക്ഷിക്കുന്നവർക്ക് ബോധ്യപ്പെടും.


സുലഭവും സുഖകരവുമായ സന്തുഷ്ട ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തന്റെ ആരോഗ്യവ്യവസ്ഥയിൽ ഊന്നിയ ജീവിതരീതിയെ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അമൂല്യ കൃതിയാണിതെന്ന് നിസ്സംശയം പറയാം. ഇതിന്റെ ലളിത ആഖ്യാനശൈലിയും അർത്ഥവ്യാപ്തി അടങ്ങിയ ചെറുവാക്കുകളും പുസ്തകത്തെ കൂടുതൽ പ്രയോജനപ്പെടുത്താൻ വായനക്കാരോട് ആവശ്യപ്പെടുമെന്നതും ഒരു വസ്തുതയാണ്. കേവല വായനയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഹൃദ്യസ്ഥമാക്കാൻ പോരുന്ന രൂപത്തിലെ വായനയാണ് ഈ പുസ്തകത്തെ വായിക്കുന്നതിലൂടെ നമ്മുടെ ജീവിത പരിവർത്തനത്തിന് വഴിയൊരുക്കുകയുള്ളൂ. അത്തരത്തിൽ പ്രായോഗിക ജീവിതക്രമം കൂടി ചിട്ടപ്പെടുത്തി വ്യക്തി എന്ന നിലയ്ക്കും സമൂഹമെന്ന നിലയ്ക്കും നല്ലൊരു ആരോഗ്യകരമായ ചുറ്റുപാട് സംവിധാനിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത കൂടി വായനക്കാർ തങ്ങളുടെ നിരീക്ഷണങ്ങളിൽ കൂട്ടിച്ചേർക്കണമെന്നും അഭിപ്രായമുണ്ട്.


എല്ലാവർക്കും ഇത് വായിച്ചുകൊണ്ട് ഈ വിഷയത്തിൽ നല്ലൊരു നിലപാട് സ്വീകരിക്കാനും അതുവഴി സമൂഹത്തിനും കുടുംബത്തിനും ഉത്തമ മാതൃകയായി മാറാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. അതിനോടൊപ്പം സൃഷ്ടാവിന്റെ നിയമങ്ങൾക്ക് അനുസൃതമായി ഭക്ഷണക്രമത്തെയും ചികിത്സാരീതികളെയും സ്വീകരിക്കാൻ സന്നദ്ധത കാണിക്കുന്ന വായനക്കാരനായി കൊണ്ട് ഈ പുസ്തകത്തിന്റെ വക്താക്കൾ ആകുവാനും ഓരോരുത്തർക്കും കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.


Ameen Zaman N

D1 A/U

Wednesday, 17 March 2021

NIHAL K

NIHAL K
MA POST AFZALUL ULAMA IV SEM

 

Thursday, 7 January 2021

മധുമാസം - സമീഹ സി.എസ്

മധുമാസം


മഴ വീണ ശിഖരത്തിൽ

മലരതാ പൂക്കവേ

മിഴികളിൽ മൊഴികളിൽ മാഞ്ഞോടിയ

മറവിതൻ മുറിയിലെ

മഷിത്തണ്ടുകൾ...

മരവാതിലിൽ ഞാൻ മീട്ടിയ വീണ തൻ

മനതാരിൽ മധുമാസം മയിലാടിയേ...



സമീഹ C S

BA AU 3rd

Saturday, 5 September 2020

Wednesday, 10 June 2020

പാത്തു(കഥ) - ഫൈസൽ മലയാളി

 പാത്തു


മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിൽ ഒരു ചെറിയ വീടുണ്ട്. വീട് ചെറുതാണെങ്കിലും ജനസംഖ്യ അത്ര ചെറുതല്ല. മനുഷ്യഗണത്തിൽ പെട്ടത് നാല് പേർ: പാത്തു, പാത്തൂന്റുമ്മാ, പാത്തൂന്റുപ്പാ,പാത്തൂന്റിക്കാക്ക.

പിന്നെ ഇരുപത്തിമൂന്ന് കോഴികൾ, ഒളിവർ സംഘങ്ങളായ ഒരു പറ്റം പല്ലി കേസരികൾ, കണ്ടാൽ തിരിച്ചറിയുന്ന മൂന്നു മൂഷിക കേമന്മാർ, നാല് പൂച്ചസഞ്ചാരികൾ ഒപ്പം കൂട്ടത്തിൽ മല്ലന്മാരായ കുളിമുറി ഗായകസംഘം പാറ്റാ പവിത്രന്മാർ.

കൂടുതലായും കുളിമുറി കേന്ദ്രീകരിച്ചാണ് പാറ്റാ പവിത്രന്മാർ വിലസുന്നത്. ഈ തരത്തിൽ നീളുന്നു ജനസംഖ്യ.


പക്ഷേങ്കില് പാത്തൂന്റുപ്പാക്ക് ഈ ജനസംഖ്യാ വർധനവിൽ വ്യക്തമായ പൊരുത്തക്കേടുണ്ട്.അതുകൊണ്ട് തന്നെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി കോഴിമുട്ടകൾ വിരിയിക്കേണ്ടതില്ലെന്നും അതോടൊപ്പം പൂച്ചസഞ്ചാരികളെ നാടുകടത്തണമെന്നും ശ്രീമാൻ ഫാദർ ഓഫ് പാത്തു എപ്പോഴും പറയാറുണ്ട്.

തല്ക്കാലം ജനസംഖ്യാ നിയന്ത്രണ പ്രക്രിയ അവിടെ നിൽക്കട്ടെ.

പാത്തു മഹിളാരത്നത്തിന് പൂർണമായും ഈ ചരിത്രത്തിലേക്ക് കടന്നുകൂടാൻ സമയമായിരിക്കുന്നു.


പാത്തൂനെപ്പറ്റി പറയാണെങ്കിൽ,

പാത്തൂന്റുമ്മാക്കും പാത്തൂന്റുപ്പാക്കും അവൾ "കുഞ്ഞിപ്പാത്തു".

പാത്തൂന്റിക്കാക്കാക്ക് അവൾ "കിഴവിപ്പാത്തു".

പാത്തൂന്റെ നാട്ടാർക്ക് അവൾ "പാത്തൂട്ടി".

പ്രസ്തുത പാത്തുപ്പെണ്ണ് അന്നാട്ടിലെ മറ്റു മഹിളാരത്നങ്ങളെക്കാൾ അതീവ ധൈര്യശാലിയാണ്. കുളിമുറി ഗായക സംഘത്തിൽ പെട്ട പാറ്റാ പവിത്രന്മാരെ പോലും പാത്തൂന് പേടിയില്ല,തീരെ.!

പക്ഷെങ്കില് പാത്തൂനും ഉണ്ട്,ഒരു ചെറിയ പേടി. ഒരേയൊരു പേടി. മാടത്തുരുത്ത് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച കൊമ്പൻമീശയ്ക്ക് ഉടയോനായ കൊച്ചുവറീദ്.

പാത്തൂന്റെ പേടി കൊച്ചുവറീദല്ല. പിന്നെയോ, കൊച്ചുവറീദിന്റെ കൊമ്പൻ മീശ തന്നെ.

കുറ്റിച്ചൂല് കണക്കനെ ഇരുവശങ്ങളിലേക്ക് ഉയർന്നു നിൽക്കുന്ന "ആഡംബര മീശ"


മേൽപടിയാന്റെ മീശ തന്നെയാണ്, മീശ മാത്രമാണ് പാത്തുക്കുട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.

പോരാത്തതിന് ഫയൽവാൻ കൊച്ചുവറീദ് പാത്തൂന്റെ അയൽക്കാരനുമാണ്.

മീശകണ്ടാൽ പാത്തു ഞെട്ടും, പാത്തു ഞെട്ടിയാൽ മുട്ടിടിക്കും, മുട്ടിടിച്ചാൽ പനി പിടിക്കും,വിറയ്ക്കും,വിയർക്കും.

മുൻപ് പല തവണ പേടിച്ച് പനിപിടിച്ച ചരിത്രവുമുണ്ടേ.


അത്തരത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ പാത്തൂട്ടിക്ക് ഒന്ന് മനസ്സിലായി. കൊച്ചുവറീദിന്റെ കൊമ്പൻ മീശ ഉള്ളിടത്തോളം കാലം,തനിക്ക് സമാധാനമായി ജീവിക്കാൻ കഴിയില്ല എന്നത് തന്നെ.

അങ്ങനെ കൊച്ചുവറീദിനെ മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിൽ നിന്നും കെട്ടുകെട്ടിക്കാൻ പാത്തു ഒരു വർഗീയ ലഹളയ്ക്ക് തന്നെ തയാറെടുത്തു.

കൊമ്പൻമീശ വർഗ്ഗത്തിൽ പെട്ട ഫയൽവാൻ കൊച്ചുവറീദിനോട് മീശ തീരെയില്ലാ വർഗ്ഗത്തിൽ പെട്ട പാത്തുക്കുട്ടിക്ക് തോന്നുന്ന പേടി.

അല്ലല്ല വർഗീയത...!


സംഗതി മനിതൻമ്മാർക്കെല്ലാം ഏതെങ്കിലുമൊരു പ്രത്യേക പേടി ഉണ്ടായിരിക്കുമല്ലോ.അത്തരത്തിൽ കൊച്ചുവറീദിനും ഉണ്ട്,ഒരു സിംപ്ലൻ പേടി...!

അത് അന്നാട്ടിൽ പാട്ടുമാണ്.

മറ്റൊന്നുമല്ല, കുളിമുറി ഗായകരായ പാറ്റാ പവിത്രന്മാർ തന്നെ. പാറ്റകളെ കണ്ടാൽ ശ്രീമാന്റെ മീശ കിടന്ന് വിറയ്ക്കും.പേടിച്ചിട്ടാണേ...പാവം.

ഈ പേടി തന്നെയാണ് പാത്തൂട്ടിയുടെ പിടിവള്ളി.

തന്റെ സുഹൃത്തുക്കളായ ഒരു സംഘം പാറ്റാ പവിത്രന്മാരെ പിടിച്ച് ചാക്കിലാക്കി കൊച്ചുവറീദിന്റെ മുമ്പാകെ തുറന്നുവിട്ടാൽ അയാൾ പേടിച്ച് നാടുവിടുമെന്നത് കട്ടായം.

പക്ഷേങ്കില് പാത്തുമഹിളാരത്നം എങ്ങനെ കൊച്ചുവറീദിന്റെ മുമ്പിൽ പോകും...?

പോയാൽ മീശ കാണില്ലേ...?

മീശകണ്ടാൽ....ഞെട്ടി.

പിന്നെ പറയേണ്ടതില്ലല്ലോ...!


ഒടുവിൽ,മാടത്തുരുത്തിലെ പ്രധാന വാടകക്കൊലയാളി അദ്രമാനെ ദൗത്യം ഏൽപ്പിക്കാൻ പാത്തു തീരുമാനിച്ചു.

ഭീകരൻ അദ്രമാൻ ഇരുപത്തി അയ്യായിരത്തിൽ പരം കൊല നടത്തിയിട്ടുണ്ട്...!

ഒന്നിനും കേസില്ല എന്നു മാത്രം.

മാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിലെ പ്രധാന കോഴിപ്പീടികയിലെ വെട്ടുകാരനാണ് ഈ മഹാൻ.

ഇരുപത്തി അയ്യായിരത്തിൽ പരം കോഴികളുടെ രക്തം പുരണ്ട ഭീകര കരങ്ങൾ.

അങ്ങനെ പാത്തുക്കുട്ടി പാറ്റാ പാവനയുദ്ധത്തെ പറ്റി അദ്രമാനെ ബോധവാനാക്കി.

പക്ഷെ ഭീകരൻ അദ്രമാന് ഒരു കണ്ടീഷൻ; പാത്തൂട്ടിയുടെ തോട്ടത്തിൽ നിന്നും ഒരു റോസാപുഷ്പം പാത്തൂട്ടി തന്നെ പറിച്ചു സമ്മാനിക്കണം.

സബാഷ്...ഒരു റോസാ പുഷ്പമല്ലേ,

ചേതമില്ലാത്ത ഉപകാരം.

പാത്തുക്കുട്ടി വാക്കു പാലിച്ചു.

അങ്ങനെ താൻ കൊടുത്ത വാക്കുപാലിക്കാനായി  പാറ്റകളെ നിറച്ച ചാക്കുമായി കൊച്ചുവറീദിന്റെ വീട് ലക്ഷ്യമാക്കി അദ്രമാൻ നടന്നു.

അപ്പടി വാതിൽക്കലെത്തി പാത്തും പതുങ്ങിയും നോക്കിയപ്പോൾ ഫയൽവാൻ കൊച്ചുവറീദ് ചുണ്ടിൽ പ്രതിഷ്ടിച്ച സെയ്യദു ബീഡി സ്പെഷ്യൽ കത്തിക്കുവാനായി തീപ്പെട്ടി ഉരക്കുകയാണ്.

തീപ്പെട്ടി കത്തിയതും, പാറ്റകളുടെ ചാക്ക് തുറന്നതും ഒരുമിച്ചായിരുന്നു.

പാറ്റാ പവിത്രന്മാരെ കണ്ട കൊച്ചുവറീദ് ഞെട്ടി.!

ഞെട്ടലിന്റെ ആഘാതത്തിൽ സ്പെഷ്യൽ ബീഡിക്കു പകരം തീ കൊളുത്തിയത് കൊമ്പൻ മീശമ്മേലും...!

ബലേ ഭേഷ്...!

ഞൊടിയിടയിൽ മീശ കത്തിത്തീരുന്നു.

പേടിച്ചരണ്ട കൊച്ചുവറീദ് തല കൊണ്ടുപോയി കിണറ്റിൽ മുക്കിയതിനാൽ മീശ മാത്രമേ കത്തിയുള്ളൂ.

അങ്ങനെ കൊച്ചുവറീദിനെ നാടുകടത്താതെ തന്നെ പ്രശ്നം പരിഹാരത്തിലെത്തി.

അതാ പാത്തൂട്ടി ചിരിക്കുന്നു.


മംഗളം


ഗുണപാഠം: പുകവലി ആരോഗ്യത്തിനു ഹാനികരം

                          

                           

                                   ഫൈസൽ മലയാളി

                                          BA/AU 2nd Year

Friday, 14 February 2020

കരയുക കണ്ണുനീർ നിന്നെ കഴുകും (Book Review) - മുനീറ ടി.ടി

 കരയുക കണ്ണുനീർ നിന്നെ കഴുകും.


സ്നേഹം, മനുഷ്യൻ, ദൈവം, ചിന്ത ഇതെല്ലാം അടങ്ങിയിട്ടുള്ള ഒരു പൊതിച്ചോറാണ് പി.എം.എ ഗഫൂറിന്റെ ഈ പുസ്തകം. നമ്മുടെ ചിന്തയെ ആഴത്തിൽ ചെന്നെത്തിക്കുന്ന ഒട്ടേറെ വരികൾ ഇതിൽ കാണാൻ സാധിക്കുന്നുണ്ട്. 'മനുഷ്യൻ' എന്ന ജീവിയെ വളരെ ഭംഗിയായി ഇതിൽ വിവരിക്കുന്നുണ്ട്. അതായത് പെൻസിൽ എത്ര ഭംഗിയോടെ അണിഞ്ഞൊരുങ്ങിയാലും അകത്ത് ഗ്രാഫൈറ്റ് ഇല്ലെങ്കിൽ അത് വെറും മരക്കഷണം ആണ്, അകമാണ് നമുക്ക് പ്രധാനം, അകത്തേക്ക് കൂടുതൽ ശ്രദ്ധ വേണം, ശുദ്ധീകരിക്കണം.



ഞാൻ ഏറെ സങ്കടപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് എനിക്ക് പുസ്തകം കിട്ടുന്നത്. അതിനാൽ എന്നെ ഏറെ ആഴത്തിൽ ചെന്നെത്തിച്ച ഒരു വരി ഇതാണ് "തൂണുകൾ ഒന്നുമില്ലാതെ ഇത്രയും വലിയ ആകാശത്തെ താങ്ങിനിർത്തുന്നവനല്ലേ നീ. വീണു പോകാതെ എന്നെയും താങ്ങി നിർത്താൻ നിനക്കെന്ത് എളുപ്പമാണ്." എന്ത് മനോഹരമായ വരി. സ്നേഹവും സൗഹൃദവും ഒക്കെ തരുമ്പോൾ അതൊരു ചെടി കയ്യിൽ തരുന്നത് പോലെയാണ്, തരുന്നയാൾ പിന്നെയും കൂടെയുണ്ടോ എന്നതിലല്ല കാര്യം, ആ ചെടി നമ്മൾ എന്ത് ചെയ്തു? എന്നതിലാണ്. 'നല്ല ചിന്തകൾ നല്ല ആരാധനയാണെന്ന് തിരുനബി പറഞ്ഞിട്ടുണ്ട്.' ചിന്തകളിൽ ബന്ധങ്ങളിൽ ജീവിതരീതിയിൽ ലാളിത്യം ഉള്ളവരാകുമ്പോൾ നമ്മൾ ആരോടും മത്സരിക്കാത്തവരായി മാറും, മത്സരിക്കാത്തതാകുമ്പോൾ മനസ്സിൽ സംഘർഷം ഇല്ലാത്തവർ ആകും, സംഘർഷം ഇല്ലാതാകുമ്പോൾ സമാധാനം ഉണ്ടാകും. ആ സമാധാനം നമ്മുടെ കണ്ണുകളിൽ ചുറ്റുമുള്ളവർക്ക് കാണാൻ കഴിയും. എല്ലാവർക്കും നന്ദി. സ്നേഹിച്ചവർക്കും ദ്രോഹിച്ചവർക്കും നന്ദി. പടച്ചവനെ നീ തന്നതിനും തടഞ്ഞതിനും നന്ദി. സ്വന്തം കത്തുകൾ ആണ് നാം ചെയ്യുന്ന ഓരോ ദ്രോഹവും. നേടിയെടുക്കുന്ന ധാരാളം അറിവുകൾ ഒന്നുമല്ല, നിഷ്കളങ്കമായ തിരിച്ചറിവുകൾ മാത്രമേ ജീവിതത്തിൽ നമ്മെ പാഠം പഠിപ്പിക്കുകയുള്ളൂ എന്ന് നമുക്കിതിൽ നിന്നും മനസ്സിലാക്കാം.


Muneera T.T

D3 F/A

Tuesday, 10 September 2019

ഞാൻ നാദിയ മുറാദ് (Book Review) - ഫാത്തിമ ഇ‌നാൻ പി.എം

 ഞാൻ നാദിയ മുറാദ്


അടിമപ്പെണ്ണിന്റെ അതിജീവന കഥ പി.എസ് രാഘേഷ് നാദിയ മുറാദിനെ കുറിച്ച് എഴുതിയ ജീവചരിത്രം ആണ് ഇവിടെ ഞാൻ പരിചയപ്പെടുത്തുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തകയായ നാദിയ മുറാദിന്റെ അസാധാരണമായ ജീവിത കഥയാണ് ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.


 ഐസീസിന്‍റെ അടിമ ആയിരുന്ന ഈ പെൺകുട്ടിയുടെ വാക്കുകളിലൂടെയാണ് ലോകം യെസീദികൾ എന്ന മത വിഭാഗത്തെക്കുറിച്ച് കേട്ടു തുടങ്ങിയത്. യസീദിയായി ജനിച്ചതുകൊണ്ട് മാത്രം തനിക്ക് അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകൾ അവൾ നെഞ്ചിൽ കൈ വെച്ച് പറഞ്ഞപ്പോൾ കേട്ടവർക്കെല്ലാം അത് നീറ്റലായി. അതുകൊണ്ടുതന്നെ നാദിയയുടെ കഥ കേൾക്കുന്നതിന് മുമ്പേ യെസീദികളെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ വിശ്വാസത്തെയും ആചാരങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. മതം മനുഷ്യന്റെ ജീവൻ എടുക്കുമെന്ന് ജീവിതം കൊണ്ട് മനസ്സിലാക്കിയ വ്യക്തികളാണ് ഓരോ യസീദിയും. ഒരു കാനേശ്വാരി പട്ടികയിലും ഉൾപ്പെടാൻ അവസരം ലഭിക്കാതെ പോയ ഹതഭാഗ്യരാണ് യസീദികൂട്ടം.


ഇറാഖിലും തുർക്കിയിലും സിറിയയിലും ആയി കുറേ യസീദികൾ താമസിക്കുന്നുണ്ട്. അർമീനിയലും ജോർജിയയിലും ഇറാനിലുമായി കുറച്ചുപേർ വേറെയും ഉണ്ട്. സർക്കാറുകൾ ഇവരുടെ കൃത്യമായി കണക്കെടുത്തിട്ടില്ല ഇതുവരെയും. ഏതാണ്ട് 7 ലക്ഷം യസീദികൾ ലോകത്തെ എങ്ങുമായി ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരിൽ 85% പേരും ജന്മനാടും വീടും ഉപേക്ഷിച്ച് മറ്റടങ്ങളിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായവരാണ്. ചെല്ലുന്നിടത്തെല്ലാം വേർതിരിവും അടിച്ചമർത്തലും നേരിടേണ്ടി വരും എന്നതിനാൽ യസീദികളിൽ ചിലർ സ്വന്തം മതസത്വം മറച്ചുവെച്ചു ജീവിക്കാൻ നിർബന്ധിതരാകുന്നു. 2018 ഡിസംബർ പത്തിന് നോർവേയിലെ ഓസ്ലോസിറ്റി ഹാളിൽ വച്ച് നോബൽ സമാധാന പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം നാദിയ മുറാദ് നടത്തിയ പ്രസംഗത്തിൽ നിന്നും ചില വാക്കുകൾ വളരെ മനസ്സലിയിപ്പിക്കുന്നതാണ്. നമ്മെ പ്രചോദിപ്പിക്കുന്നതും ആണ്.


യുദ്ധ കുറ്റങ്ങളുടെ ഇരയാണ് നാദിയ മുറാദ്.  നാണക്കേട് കാരണം മിണ്ടാതിരിക്കുക എന്ന പൊതു രീതി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് അവൾ ഇരകളുടെ ശബ്ദമായി. തന്നെപ്പോലെ ദുരിതമനുഭവിച്ചവരുടെയും കഥകൾ ലോകത്തോട് വിളിച്ചു പറയാൻ അസാമാന്യധീരത കാഴ്ചവെച്ച വനിതയാണ് അവർ. യുദ്ധ കുറ്റവാളികളുടെ നേർക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനും അതുവഴി അവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കാനും ഉള്ള ശ്രമം തുടങ്ങി വെക്കാനും നാദിയയ്ക്കായി. ഓരോ യുദ്ധം നടക്കുമ്പോഴും സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളും സുരക്ഷയും ഇല്ലാതാവുന്നു. "സമാധാനപൂർവ്വമായ ലോകം സാധ്യമാവണമെങ്കിൽ ഇത്തരത്തിലുള്ള അക്രമങ്ങൾ തുടച്ചുനീക്കേണ്ടതുണ്ട്." ഈ വരികളിലൂടെയാണ് പുസ്തകം അവസാനത്തിലേക്ക് എത്തുന്നത്.


'അവസാനത്തെ പെൺകുട്ടി' എന്ന നാദിയ മുറാദ് എഴുതിയ പുസ്തകം വായനക്കാർക്കായി പി.എസ് രാകേഷ് പരിചയപ്പെടുത്തുന്നത് 'ഞാൻ നാദിയ മുറാദ്' എന്ന പുസ്തകത്തിലൂടെ ആണ്. എണ്ണമറ്റതവണ ലൈംഗിക പീഡനത്തിനിരയായ, ആ വിഭാഗക്കാരുടെ ശബ്ദമായ നാദിയ മുറാദ് എല്ലാവർക്കും സ്വന്തം അവകാശങ്ങൾക്കായി പോരാടാൻ പ്രചോദനമേകുന്നു. അപരിചിതരായ ഒരു മുസ്ലിം കുടുംബമായിരുന്നു നാദിയയെ കടത്തിക്കൊണ്ടുപോയ രാജ്യത്ത് നിന്നും രക്ഷപ്പെടാൻ സഹായിച്ചത്.


Fathima Inan P.M

D1 A/U

Wednesday, 16 January 2019

ബാല്യകാല സഖി (Book Review) -സഫ്‌വാൻ പി.പി

 ബാല്യകാല സഖി


ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ലാളിത്യം തുളുമ്പുന്ന ഒരു പ്രണയ കഥ പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ എൻ പി പോൾ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ബാല്യകാല സഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരു ഏട് ആണ്. വക്കീൽ രക്തം പൊടിഞ്ഞിരിക്കുന്നു. മുസ്ലിം സമുദായത്തിന്റെ പശ്ചാതലത്തിൽ വികസിക്കുന്ന മജീദ്, സുഹറ എന്നീ കളികൂട്ടുകാർ തമ്മിലുള്ള എന്നാൽ പൂർത്തീകരിക്കാൻ കഴിയാതിരുന്ന ത്രീവ പ്രണയത്തിന്റെ കഥയാണിത്. പ്രണയബദ്ധരാകുന്നതിന്  മുമ്പ് അവർ ബന്ധശത്രുക്കളായിരുന്നു. അനോന്യം പേടിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അവരുടെ പതിവ്. സുഹറക്ക് മജീദിനെ ഭയമില്ലതാനും. നോവലിന്റെ ആരംഭത്തിൽ മജീദിന്റെ ബാപ്പ നാട്ടിലെ ധനികനായിരുന്നെങ്കിൽ സുഹറ ഒരു അടക്ക കച്ചവടക്കാരെന്റെ മകളായിരുന്നു. അവൾ എന്തു കൊണ്ട് തന്നെ ഭയപ്പെടുന്നില്ല എന്നോർത്ത് മജീദിന് അഭിമാനശതമായി. അവർ തമ്മിൽ പല വഴക്കുകളും നടന്നെങ്കിലും പിന്നീടവർ സുഹൃത്തുക്കളായി മാറി. മജീദ് ഭാവനയുടെ അടിമയായിരുന്നു. അവന്റെ സ്വപ്‌നങ്ങൾ അതുല്യങ്ങൾ ആയിരുന്നു. നിഷ്കളങ്കവും സുന്ദരവുമായ ബാല്യകാലത്തെ കുറിച്ചുള്ള ഒരുപാട് വർണ്ണനകൾ ഈ കൃതിയിലുണ്ട്. മജീദ് പഠനത്തിൽ വളരെ പിറകിലായിരുന്നു. എങ്കിലും പട്ടണത്തിലെ ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു. പഠനത്തിന് മിടുക്കി ആയിരുന്നെങ്കിലും ദാരിദ്യം മൂലം സുഹറക്ക് അതിനു സാധിച്ചില്ല. ഇതിനിടയിൽ സുഹറയുടെ ബാപ്പയുടെ മരണം അവളുടെ കുടുംബത്തെ അനാഥമാക്കി.  കുടുംബത്തിന്റെ സംരക്ഷണം അവളുടെ ചുമതലയായി മാറി. സുഹറയെ കൂടി പഠിപ്പക്കണമെന്ന് മജീദ് ബാപ്പയോട് ആവശ്യപ്പെടുമെങ്കിലും അദ്ദേഹം അത്, നിരാകരിക്കുകയാണ് ഉണ്ടായത്. മജീദിന്റെ ബാപ്പ മുൻകോപിയായിരുന്നു.ആരുടെയും അഭിപ്രായം സ്വീകരിക്കാത്ത ഒരാളും, എന്നാൽ മജീദിന് ഭയത്തോടെ കൂടിയുള്ള സ്നേഹം ബാപ്പയോട്  ഉണ്ടായിരുന്നു. ഒരിക്കൽ പള്ളിക്കൂടത്തിൽ നിന്ന് പാടത്ത് വരണമെന്ന് ബാപ്പ പറഞ്ഞു. മജീദ് അതു മറന്നുപോയി. പകരം പതിവുപോലെ കളിക്കാൻ പോയി. അന്ന് ബാപ്പ  മജീദിനെ ഒരുപാട് തല്ലി.     " പോടാ പോ നീ രാജ്യമൊ‌ക്കെ ചുറ്റി ഒന്ന് പഠിച്ച് വാ…മനസിലായോ... ഇല്ല " ബാപ്പ അലറിക്കൊണ്ട് മജീദിനെ മുറ്റത്തേക്ക് തള്ളി. ആ ശബ്‌ദം മജീദിനെ ലോകത്തിന്റെ അറ്റം വരെ ഓടിക്കാൻ പര്യാപ്ത്തമായിരുന്നു. വീടും നാടും ഉപേക്ഷിച്ചു പോകാൻ മജീദ് തീരുമാനിച്ചു. അതിന് മുമ്പ് സുഹറയുടെ വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ ഇരുളിന്റെ ഏകാന്തതയിൽ നിന്നും നിശബ്ദമായി യാത്ര ചോദിച്ചു.                                                                           

മജീദ് പോയി ഏഴോ പത്തോ   കൊല്ലക്കാലം സഞ്ചരിച്ചു.           

ഇതിനിടയിൽ വീട്ടിൽ എന്തൊക്കെ സംഭവിച്ചു എന്നോ സുഹറയുടെ ജീവിതത്തിൽ എന്തല്ലാം മാറ്റങ്ങൾ വന്നു എന്നോ ഒന്നും മജീദ് അറിഞ്ഞില്ല. കത്തുകൾ അയച്ചില്ല. ഒന്നും അന്വേഷിച്ചതും ഇല്ല. മനുഷ്യർ എവിടെയും ഒരുപോലെയാണെന്ന്  മജീദ് ഈ യാത്രയിൽ മനസിലാക്കി. ജനിച്ചു വളർന്നു ഇണ ചേർന്നു പെരുപ്പിക്കുന്നു. പിന്നെ ജനന മരണങ്ങളുടെ ഇടയിലുള്ള കഠിനയാതന എവിടെയും ഉണ്ട്. വിഷാദത്മകനായി മജീദ് നാട്ടിലേക്ക് തിരിച്ചു വന്നു, സുഹറയെ വിവാഹം കഴിച്ച് ജീവിതകാലം കഴിച്ചു കൂട്ടാൻ. സ്വന്തം കുടുംബത്തിന് സാമ്പത്തികമായ തകർച്ച, സുഹറയുടെ വിവാഹം തുടങ്ങിയ സ്തംഭിപ്പിക്കുന്ന വാർത്തമാനങ്ങളാണ് നാട്ടിൽ മജീദിനെ അഭിമുഖീകരിച്ചത്. മജീദ് എത്തിയത് അറിഞ്ഞ് സുഹറ വന്നു. അവൾ ആകെ മാറി പോയിരുന്നു. കവിളുകൾ ഒട്ടി കൈവിരലുകളുടെ ഏപ്പുകൾ മുഴച്ച്, നഖങ്ങൾ തേഞ്ഞ് ആകെ വിളർത്ത്, അങ്ങനെ സുഹറ പൊട്ടി കരഞ്ഞുകൊണ്ട് അവളുടെ ഭർത്താവിനെ കുറിച്ച് പറഞ്ഞു. അയാൾ ഒരു കശാപ്പുകാരൻ ആയിരുന്നു. അയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ട്. മാത്രമല്ല അയാൾ അവളെ ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും ചെയ്യുമായിരുന്നു. സുഹറ തന്റെ വിഷമങ്ങളെല്ലാം മജീദിനോട് പങ്കുവെച്ചു. മജീദ് വന്നതിനു ശേഷം സുഹറയുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായി. അവൾ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചു പോകുന്നില്ലന്നു തീരുമാനിച്ചു. അയൽക്കാർ അവരെ പറ്റി പലതും പറയാൻ തുടങ്ങി. സുഹറയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം  മജീദിന് ഉണ്ടായി. മജീദ് ഉമ്മയോട് വിവരം പറഞ്ഞു. എന്നാൽ വിവാഹ പ്രായമായ സഹോദരിമാരും വൃദ്ധരായ മാതാപിതാകളും ഒരു ചോദ്യചിന്ഹമായി മാറി. എല്ലാത്തിനുമുള്ള പണം സമ്പാദിക്കാൻ വേണ്ടി മജീദ് യാത്ര തിരിച്ചു. മാസങ്ങൾക്കു ശേഷം ഒരു ജോലി കിട്ടിയെങ്കിലും അപ്രതീക്ഷിതമായി ഒരു അപകടത്തിൽ പെട്ടു. മജീദിന്റെ വലതു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. നാളുകൾക്ക് ശേഷം ഒരു ഹോട്ടലിലെ എച്ചിൽ പാത്രങ്ങൾ കഴുകുന്ന ഒരു ജോലി ലഭിച്ചു. ആ അവസ്ഥയിലും ആശ കൈവിടാതെ മജീദ് ജോലി ചെയ്തു. അയാൾക്ക്‌ കൂട്ടിനായി മനോഹര സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. ഹോട്ടലിലെ ജോലിക്കാരായ സുഹൃത്തുക്കൾ ഉറങ്ങി കഴിയുമ്പോൾ സുഹറയോട് വർത്തമാനം പറയും. ആയിരത്തിഅഞ്ഞൂർ മൈളുകൾക്ക് അകലെ അവളെ കാണും, അവളെ ആശ്വസിപ്പിക്കും. അങ്ങനെയിരിക്കെ നാട്ടിൽ നിന്ന് ഉമ്മയുടെ എഴുത്ത് വരുന്നത് സുഹറയുടെ മരണവിവരം   അറിയിച്ചു കൊണ്ടാണ്. മരിക്കുന്നതിന് മുമ്പ് മജീദ് വന്നോ എന്ന് സുഹറ അന്വേഷിച്ചിരുന്നു. മജീദിന്റെ പ്രതീക്ഷയുടെ ലോകം തകർന്നു പോയി. എല്ലാം നിശ്ചലമായതു പോലെ, സ്വപ്നങ്ങളുടെ ലോകത്ത് നിന്ന് യാഥാർഥ്യത്തിലേക്ക് മടങ്ങി വരുന്ന മജീദ് വീണ്ടും ശ്രദ്ധയോടെ ജോലി തുടർന്നു. മജീദിന്റെ ഒടുവിലത്തെ ഓർമ്മകൾ ബഷീറിന്റെ വാക്കുകളിൽ തന്നെ പറയട്ടെ. 'അന്ന് മജീദ് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയതായിരുന്നു. സുഹറ എന്തോ പറയാണ് ആരംഭിച്ചത് മുഴുമിപ്പിക്കുന്നതിന് മുമ്പ് ബസ്സിന്റെ ഹോൺ തുരുതുരാ ശബ്ദിച്ചു. ഉമ്മ കയറി വന്നു, മുറ്റത്തേക്ക് ഇറങ്ങി പൂന്തോട്ടത്തിലൂടെ പടിയിറങ്ങി ഒന്ന് തിരിഞ്ഞു നോക്കി. നിറഞ്ഞ നയനങ്ങളോട് കൂടി ചെമ്പരത്തിയിൽ പിടിച്ചു കൊണ്ട് പൂന്തോട്ടത്തിൽ സുഹറ. പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരിക്കണം. എന്തായിരുന്നു ഒടുവിൽ സുഹറ പറയാനിരുന്നത്.' ബാല്യകാലസഖി ഇവിടെ അവസാനിക്കുന്നു.


ആത്മകഥാംശമുള്ള നോവലാണിത്. മജീദിന്റെ പല അനുഭവങ്ങളും ബഷീറിന്റേതു കൂടിയാണ്. ബാല്യത്തിൽ സമ്പന്ന ജീവിതം നയിച്ചിരുന്ന മജീദിനെ കൈപ്പേറിയ ജീവിതാനുഭവങ്ങൾ ഒറ്റയടിക്ക്‌ മാറ്റിമറിക്കുന്നു. സുഹറ മരിച്ചത് അറിഞ്ഞതിനു ശേഷം തന്റെ ജോലിയിൽ ശ്രദ്ധയോടെ വ്യാപൃതനാവുന്ന മജീദിനെയാണ് നമ്മളിവിടെ കാണുന്നത്. അക്കാലത്ത് യാഥാസ്ഥിതിക മുസ്ലിങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്ത്രീധന സമ്പ്രദായം, ബഹുഭാര്യത്വം, സ്ത്രീകൾക്ക്‌ വിദ്യാഭ്യാസം കൊടുക്കുവാനുള്ള വിമുഖത തുടങ്ങിയവ തന്റെ കഥാപാത്രജീവിതപരിസരങ്ങളിലൂടെ കഥാകാരൻ കൃത്യമായി വരച്ചിട്ടിരിക്കുന്നു. മതവും സമുദായവും പുരുഷന് കല്പ്പിച്ചു കൊടുക്കുന്ന മേൽകോയ്മയിൽ അഹങ്കരിക്കുന്ന ഒരു വ്യക്തിത്വമായിട്ടാണ് മജീദിന്റെ വാപ്പയെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക ദുരന്തിന്റെ കഥകൂടിയാണിത്. ബഷീറിന്റെ വേറെ ശൈലിയിലുള്ള ഒരു കൃതിയാണ് ബാല്യകാല സഖി. അകാലത്തിൽ പൊലിഞ്ഞു പോവുന്ന ഈ പ്രണയ കഥ ഒരു വിങ്ങലായി എന്നും ഒരു വായനക്കാരന്റെ മനസ്സിൽ തങ്ങി നിൽക്കും.


Safwan P.P

D2 A/U

Thursday, 20 December 2018

സ്വപ്നങ്ങൾക്ക്‌ ചിറകുകളുണ്ട് (Book Review) - ഷഹീദ ഖാത്തൂൻ

 സ്വപ്നങ്ങൾക്ക്‌ ചിറകുകളുണ്ട്


"പാതങ്ങൾക്ക് നിലത്തുറച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.... ഒന്നു നിവരാൻ ശരീരം വല്ലാതെ കൊതിച്ചു... പക്ഷെ പാതങ്ങളതിനു വിസമ്മതം പ്രകടിപ്പിച്ചു.... മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയവും പുറത്തേക്കു പോകുന്ന ശ്വാസവും ഇരു കൈയ്കളുമായിരുന്നു ഉള്ളിൽ ജീവനുണ്ടെന്നറിയിച്ചത്. എന്നിട്ടുമവർക്കീ ലോകത്ത് വിപ്ലവം സൃഷ്ടിക്കാനായെങ്കിൽ, ജനതയെ ഉണ്ണാർത്താനായെങ്കിൽ നമുക്കത് അനായാസകരമാണ്  തീർച്ച. തൂലികയാണവരുടെ ആയുധം. സഞ്ചരിക്കാനാവാത്ത പാതങ്ങളുമായി അവർക്കിനിയും എഴുത്തുകളിലൂടെ ഒരുപ്പാട് ദൂരം സഞ്ചരിക്കാനുണ്ട് ".

ഈ പുസ്തകത്തിലൂടെ യാത്ര നടത്തിയ സമയത്ത് മനസ്സിൽ നിന്നും ഉയർന്നു വന്ന വരികളാണിവ.

കെ.വി റാബിയ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു.

പക്ഷെ നമ്മളിൽ നിന്നും അവൾക്കൊരു വ്യത്യാസം ഉണ്ടായിരുന്നു. അവളുടെ ഇരു കാലുകൾക്കും ശേഷിയില്ലായിരുന്നു. പക്ഷെ വിധിയുടെ മുൻപിൽ തോറ്റു കൊടുക്കാൻ അവൾ തയ്യാറായില്ല. അവർ തന്റെ ജീവിതത്തോട് പോരാടി. വിദ്യാഭ്യാസം നേടി. അതു തന്റെ നാട്ടിലുള്ള മറ്റുള്ളവർക്കായി പകർന്നു കൊടുത്തു. വൈദ്യുതിയില്ലാത്ത തന്റെ നാട്ടിൽ വെളിച്ചം കൊണ്ടു വരാൻ അവൾ ഒരു കാരണക്കാരിയായി. റോഡുകളില്ലാത്ത തന്റെ നാട്ടിൽ റോഡുകൾ വരാനും അവളൊരു കാരണക്കാരിയായി. അറിവിൽ പുറകോട്ടായിരുന്ന അവളുടെ നാട്ടിൽ അറിവിന്റെ വെളിച്ചം പകരാൻ അവർക്ക് സാധിച്ചു.

ജീവിതത്തിൽ പോരാടി മുന്നേറിയ കെ.വി റാബിയയുടെ ആത്മകഥ നമ്മളെല്ലാവരും വായിച്ചിരിക്കേണ്ടതു തന്നെയാണ്. നമുക്കതിൽ ഉൾക്കൊള്ളാൻ ഒരുപാട് പാഠങ്ങളുണ്ട് താനും.


Shaheeda Ghathoon T. K

D3 FA

Monday, 15 October 2018

ആൽക്കെമിസ്റ്റ് (Book Review) - ഫർസിന എം.പി

 ആൽക്കെമിസ്റ്റ്


പൗലോ കൊയ്ലോയുടെ പ്രസിദ്ധമായ ഒരു നോവൽ എന്നതിലുപരി ഒരു പ്രചോദന ഗ്രന്ഥമാണ് ആൽകെമിസ്റ്റ്. നിമിത്തങ്ങളും ശകുനങ്ങളും സൂചനകളും ഗണിച്ച് സന്ദേഹിയായ മനുഷ്യന്റെ സൗഭാഗ്യം തേടിയുള്ള യാത്രയാണ്  `ദി ആൽകെമിസ്റ്റ്'. ഏത്  ലോഹത്തെയും സ്വർണമാക്കി മാറ്റാനുള്ള അത്ഭുത വിദ്യ കൈവശമുള്ളവൻ എന്നതാണ് ഈ ആൽകെമിസ്റ്റ് എന്ന പദത്തിന്റെ അർഥം. ജീവിത വിജയത്തിന് വേണ്ടിയുള്ള ഒരുപാട് മാർഗങ്ങൾ പാലോ കൊയ്ലോ ഈ നോവലിലൂടെ  നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നു.


സാന്റിയാഗോ എന്ന ആട്ടിടയന്റെ നിധി തേടിയുള്ള ഒരു യാത്രയാണ് ഈ കഥ. അദ്ദേഹം ഒരു സ്വപ്നം കാണുകയും ആ സ്വപ്നവ്യാഖ്യാനം അന്വേഷിക്കുകയും ചെയ്തു. ഈജിപ്തിലെ രണ്ടു പിരമിഡുകൾക്കിടയിൽ ഒരു നിധി ഉണ്ടെന്നതായിരുന്നു ആ വ്യാഖ്യാനം. നിധി തേടിയുള്ള യാത്രയ്ക്ക് മുമ്പ് അവനൊരു ഗുരുവിനെ കണ്ടുമുട്ടുന്നു. ആ ഗുരുവിന്റെ സാരോപദേശങ്ങളാണ് സാന്റിയാഗോയെ നിധിയുടെ കണ്ടെത്തലിന് സഹായിച്ചത്. മറ്റുള്ളവരെപ്പോലെ ആവാൻ ശ്രമിക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വിഢിത്തം. മറ്റുള്ളവരെപ്പോലെ ആവാൻ ശ്രമിക്കുമ്പോൾ നമ്മൾ സ്വയം മരിക്കുന്നു. ' ഓരോരുത്തരും വ്യത്യസ്തരാണ്... മറ്റുള്ളവനുമാകില്ല, നീയുമാകില്ല'. ഓരോരുത്തരുടെയുംവിധി നിർണയിക്കുന്നത് യാത്രയിലാണ്. പൗലോ കൊയ്ലോ നമുക്ക് മുന്നിൽ നൽകുന്ന മറ്റൊരു പാഠമാണ് ആരെയും അത്ര നിസ്സാരമായി കാണരുത്, നിസാരമായി കാണുന്ന പലരുമാവാം ജീവിത്തിലെ വഴിത്തിരിവാകുന്നത്. അവസരങ്ങൾ ഒരിക്കലെങ്കിലും എല്ലാവരുടെയും വാതിലിൽ വന്ന് മുട്ടി വിളിക്കും. അപ്പോൾ എടുക്കുന്ന തീരുമാനം അയാളുടെ വിധി നിശ്ചയിക്കും. സാന്റിയാഗോ തന്റെ നിധി തേടിയുള്ള യാത്ര തുടങ്ങുമ്പോൾ ഗുരു ചോദിച്ചു: പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യ എന്താണ്? ഗുരു തന്നെ അവന് പറഞ്ഞു കൊടുത്തു: ജീവിത യാത്രയ്ക്കിടയിൽ ചിലപ്പോൾ മനുഷ്യന് അവന്റെ അവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു.  നിഷ്ക്രിയൻ ആകുന്നു. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മിഥ്യ.


" നിങ്ങൾ ശരിക്കും എന്തെങ്കിലും ആഗ്രഹിക്കുമ്പോൾ അത് നേടാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തുന്നു". ഈ പുസ്തകം അതിരുകൾ ഭേദിക്കുകയും ലോകമെമ്പാടും ഒരു ചലനം സൃഷ്ടിക്കുകയും ചെയ്തു. സാന്റിയാഗോയുടെ യാത്രയും ആത്മീയാന്വേഷണവും അവൻ കണ്ടുമുട്ടുന്ന ആളുകളും അവൻ കാണുന്ന സ്വപ്നങ്ങളും അവൻ കണ്ടുമുട്ടുന്ന ശകുനങ്ങളും അവൻ സംസാരിക്കുന്ന ഭാഷയും എല്ലാം നമുക്ക് ബന്ധപ്പെടുത്താവുന്നവയാണ്. നമ്മൾ മറന്നു പോയതോ അല്ലെങ്കിൽ വെറുതെ തള്ളിക്കളഞ്ഞതോ ആയ കാര്യങ്ങൾ. ബാല്യകാല ഭാവനകൾ വ്യക്തിഗത ഇതിഹാസം കണ്ടെത്തുന്നു. തടസ്സങ്ങൾ കണക്കിലെടുക്കാതെ നമ്മുടെ സ്വപ്നത്തെ പിന്തുടരുന്നതും നമ്മുടെ ഭാഗവും ദൈവത്തിന്റെ ഭാഗവുമായ പ്രപഞ്ചവും ആയി ആത്മീയമായി ബന്ധപ്പെട്ടിരിക്കുന്നതിനെ കുറിച്ചാണ്. നാമെല്ലാവരും ഒന്നാണ്. ഈ പുസ്തകം വായിക്കുന്നത് ഞാൻ നിർത്തിവെച്ച സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ശരിയായ പാതയിലേക്ക് എന്നെ എപ്പോഴും തിരികെ കൊണ്ടുവരുന്നു. നാം വെറുക്കുന്ന ഒരു കരിയർ പിന്തുടരുന്നത് പോലെ എല്ലാവരും നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത് ചെയ്യാൻ നമ്മൾ എപ്പോഴും ശ്രമിക്കുന്നു. കാരണം അത് എല്ലാവരും ശ്രമിക്കുന്നതാണ്. വ്യക്തിപരമായ ഇതിഹാസം തിരിച്ചറിഞ്ഞ്മരങ്ങളോടും ഉറുമ്പുകളോടും ആകാശത്തോടും ഭൂമിയുടെ കാതലിനോടും വായു കണങ്ങളോടും സ്വന്തം ഹൃദയത്തോടും സംസാരിക്കാൻ കഴിയുന്നു, ചുറ്റുമുള്ള എല്ലാത്തിനോടും ആഴത്തിലുള്ള ആത്മീയ ബന്ധം അനുഭവിക്കുക, ഉള്ളിന്റെയുള്ളിൽ ദൈവത്തെ അനുഭവിക്കുക, പരാജയപ്പെടുമെന്നോ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനോ ഭയപ്പെടാതിരിക്കുക എന്നത് ഈ പുസ്തകം എനിക്ക് നൽകിയ ചില കാര്യങ്ങളിൽ ചിലതുമാത്രമാണ്.


Farsina M.P

B-com 2nd year

Thursday, 5 July 2018

أهل الكهف (نبذة عن مسرحية "أهل الكهف" لتوفيق الحكيم) - أديب اسماعيل كارات

 أهل الكهف 


 هذه المسرحية أهل الكهف التي كتبها الكاتب المصري الشهير توفيق الحكيم يصور فيها الكاتب تصوير دقيقا، رائعا، ومبدعا لقصة أهل الكهف التي رواها القرآن الكريم مع مزيدات من نفس الكتاب من خياله. تدور القصة حول ثلاث فتيان اعتنقوا  دين المسيحية بعد أن كانوا و ثنيين. وهم مرنوش، مشلينيا ويمليخا الراعي. مرنوش ومشلينيا كانا يمين وشمال الملك الوثني دقيانوس الذي أمر بالمذبحة لما عرف بخبر اعتناق الفتيان دين المسيحية. آووا إلى الكهف منعزلين مختفين من الناس. ضرب الله على آذانهم سنين عددا مدتها ثلاث مائة عام. عثر عليهم الناس بعد هذه المدة وأتوا بهم إلى القصر تعظيما لشأنهم. وها هي الأحوال قد  تغير والملك ليس بدقيانوس. وما إن لبث حتى رجعوا على أعقابهم الى الكهف الذي كانوا فيه لما عرف أن العصر الراهن الذي يمرون به ليس بعصرهم الذي كانوا يعيشون قبل ثلاث مائة سنة. يوضع الستار على المشهد الأول الذي كان الفتيان الثلاثة يضطجعون في الكهف على ظهورهم. ناداهم ربهم إليه فلبوه. يصف الكاتب أيضا وصفا دقيقا شدة العشق الذي يجن فيه العاشق. كما بين مشيلينا وبريسكا ابنة دقيانوس

 

                         أديب اسماعيل كارات

Friday, 15 June 2018

പോരാളിയുടെ മകൻ (Book Review) - ഫാത്തിമ ഷിഫ സി.കെ

 പോരാളിയുടെ മകൻ


അവസാന താളുകൾക്കപ്പുറം പിന്നെയും പലതും വായനക്ക് ബാക്കി വെക്കുന്ന പുസ്തകം! നഈം, അബ്ദുല്ല നിങ്ങൾ ഇരുവരുടെയും സ്നേഹത്തിന് മുമ്പിൽ ഞാൻ തോറ്റു പോയി. അദ്റയാവാൻ, നർഗീസാവാൻ ഞാനും കൊതിച്ചു. ജിഹാദിനോടുള്ള പ്രണയം ഓരോ അക്ഷരങ്ങളെയും പ്രണയിച്ച് മുന്നോട്ട് കുതിക്കാൻ എന്നെ വീണ്ടും വീണ്ടും വിളിച്ചു. 'ചില പ്രതികൂല സാഹചര്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഒറ്റയിരുപ്പിൽ തീർക്കുമായിരുന്നു നിന്നെ' എന്ന് പുസ്തകത്തെ നോക്കി പറയാൻ തോന്നിയത് ഒരിക്കലൊന്നുമല്ല. പുസ്തകത്തിൻ്റെ രചയിതാവിന്റെ ഒരു ലേഖനം പുസ്തകം വായിക്കാൻ തുടങ്ങുന്നതിൻ്റെ തൊട്ട് മുമ്പ് വായിച്ചത് യാദൃശ്ചികതക്കയ്പ്പുറം പ്രിയപ്പെട്ട പടച്ചോൻ്റെ തിരക്കഥയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത്രയേറെ എനിക്ക് രചയിതാവിൻ്റെ രചനാ ശൈലി ഇഷ്ടമാവാൻ തുടങ്ങിയിരുന്നു, നോവൽ വായിക്കാൻ തുടങ്ങിയപ്പോൾ അൽഭുതം സൃഷ്ടിക്കുകയായിരുന്നു ഓരോ താളുകളും.

വിശ്വാസവും മാനവികതയും കൈമുതലാക്കി അറേബ്യൻ ഉപദ്വീപിൻ്റെ അതിരുകൾക്കപ്പുറം ഏകദൈവവിശ്വാസത്തിൻ്റെയും നന്മയുടെയും പ്രകാശം പരത്തിയ ഒരു ചരിത്ര കാലഘട്ടത്തിൽ നിന്നും അടർത്തിയെടുത്ത സുവർണ്ണ താളുകളാണ് 'പോരാളിയുടെ മകൻ്റെ' ഇതിവൃത്തം.

ഉമവി കാലഘട്ടത്തിൽ നടന്നിട്ടുള്ള ചരിത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ വിശ്വാസികളുടെ അതുല്യമായ ജിഹാദിനോടുള്ള സ്നേഹം വളരെ മനോഹരമായി പുസ്തകത്തിൽ വരച്ചു കാണിക്കുന്നു. പ്രസ്തുത കാലഘട്ടത്തിന്റെ ചരിത്രത്തിനപ്പുറം വായനക്കാരനെ സ്വാധീനിക്കുവാൻ സാധിക്കുക ജിഹാദിന് അവർ നൽകിയ പ്രാധാന്യമാണ്. മാതാവ് മക്കൾക്ക് നൽകുന്ന ഗൃഹപാഠങ്ങൾ മുതൽ ഭാര്യ പകർന്നു നൽകുന്ന സ്നേഹത്താൽ നനഞ്ഞ ധൈര്യം വരെ. സ്വദേഹം വിശ്വാസത്തിന് വേണ്ടി മാറ്റിവെച്ച ഒരുപറ്റം മനുഷ്യ ഹൃദയങ്ങൾ വായക്കാരനെ കൊതിപ്പിക്കും .ഈ ഒരു അനുഭൂതി പകരാൻ കഴിയുന്ന കരുത്തുറ്റതും സരസവുമായ പ്രയോഗങ്ങളാണ് രചയിതാവ് ഉപയോഗിച്ചിട്ടുള്ളത്. ചരിത്ര സംഭവങ്ങളുടെ മനോഹരമായ ദൃസാക്ഷി വിവരണമെന്ന കണക്കെ അനന്യ സാധാരണമായ വാങ്മയ ചിത്രങ്ങൾ കൂടി വായനക്കാരന് സമ്മാനിക്കുന്ന പുസ്തകമാണ് 'പോരാളിയുടെ മകൻ.'


മരണാസന്നമായ പോരാളി നഈം മക്കളോട് പറയുന്ന വാക്കുകൾ വായനക്കാരൻ്റെ ഹൃദയത്തിൽ ജിഹാദിനെ പ്രതിഷ്ഠിക്കും.

"കുട്ടികളെ നിങ്ങൾ പുറപ്പെടൂ,നിങ്ങൾ കുതിരകളെ പായിക്കുന്നത് കാണാനാണ് ഞാനിവിടെ നിൽക്കുന്നത്."


ആരിഫ് സൈനിൻ്റെ ഈ ചരിത്രാഖ്യായികയിലെ അക്ഷരങ്ങളും കാത്തിരിക്കുന്നത് വായനക്കാരൻ്റെ ഹൃദയം തൊട്ട ജിഹാദാണ്, ശരീരം കൊണ്ടും മനസ്സ് കൊണ്ടുമുള്ള പോരാട്ടം.


Fathima Shifa C.K

D2 A/U

Thursday, 7 June 2018

ഞാൻ മലാല (Book Review) - നജ

 ഞാൻ മലാല


തീവ്രവാദത്തിനും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കും എതിരെയുള്ള പോരാട്ടത്തിൽ പുസ്തകവും പേനയും ആണ് ഏറ്റവും ശക്തമായ ആയുധമെന്ന് ലോകജനതയെ ബോധ്യപ്പെടുത്തിയ മലാല യൂസഫ് സായിയുടെ ജീവിതകഥ.


'ആരാണ് മലാല?' മലാല യൂസഫ്സായി എന്ന പാക്കിസ്ഥാനി പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഈ ചോദ്യത്തിനു ശേഷമാണ്. അവളുടെ കഥ ലോകം അറിഞ്ഞു തുടങ്ങിയതും അതിനുശേഷം. ഇങ്ങനെ ചോദിച്ചുകൊണ്ട് സ്കൂൾ ബസ്സിലേക്ക് ചാടിക്കയറിയ അക്രമി അവളുടെ തലയിലേക്ക് നിറയൊഴിച്ചത് 2012 ഒക്ടോബർ 9ന് ആയിരുന്നു.


ഒരു വർഷം പിന്നിടുമ്പോൾ ആരാണ് മലാല എന്നറിയാത്തവർ ഇല്ലെന്ന് തന്നെ പറയാം. അതിലും പ്രധാനം ഞാനാണ് മലാല എന്ന് ഉത്തരം പറയുന്ന ആയിരക്കണക്കിന് പെൺകുട്ടികൾ ഉണ്ടായി എന്നതാണ്. അവർ ഉറച്ച സ്വരത്തിൽ ചോദിക്കുന്നു: ഞാനാണ് മലാല, പഠിക്കാനുള്ള എൻ്റെ അവകാശത്തെ ചോദ്യം ചെയ്യാൻ നിങ്ങളാര്?


ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ത്രസിപ്പിക്കാൻ പോകുന്ന വലിയൊരു ജനമുന്നേറ്റത്തിന് തുടക്കം കുറിച്ച വ്യക്തി എന്ന നിലക്കാണ് മലാലയെ ചരിത്രം അടയാളപ്പെടുത്തുകയെന്നുറപ്പ്. സ്വാത് താഴ്‌വരയിൽ നിന്ന് ലോകത്തിൻറെ മുൻനിരയിലേക്കുള്ള മലാലയുടെ പരിവർത്തനം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള വളരെ പരിമിതമായ അന്വേഷണമാണ് ഈ പുസ്തകം.


മലാലയുടെ കഥ അവളുടെ പിതാവ് സിയാവുദ്ദീൻ യൂസഫ്സായിയുടെ കഥ കൂടിയാണ്. അക്ഷരങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും മഹത്വം ശരിയായി മനസ്സിലാക്കിയ കവി കൂടിയായ സിയാവുദ്ദീന്റെ തണലില്ലായിരുന്നുവെങ്കിൽ മലാല ഇങ്ങനെയാകുമായിരുന്നില്ല. പെൺകുട്ടികൾ പിറക്കുന്നത് അശുഭകരമായി കാണുന്ന ഒരു സമൂഹത്തിൽ തന്റെ മകളെ അയാൾ ആൺമക്കളെക്കാൾ സ്നേഹിച്ചു വളർത്തി. ആൺകുട്ടികൾ പിറന്നാൽ കാണാൻ വീട്ടിലെത്തുന്നവർ തൊട്ടിലിലേക്ക് പണവും ഉണക്കപ്പഴങ്ങളും എറിയുന്ന ചടങ്ങ് സ്വാതിലുണ്ട്. പെൺകുഞ്ഞായതിനാൽ മലാലയെ കാണാൻ വന്നവരാരും അങ്ങനെ ചെയ്തില്ല. ഇതിൽ ദുഃഖിതനായ സിയാവുദ്ദീൻ സ്വന്തം കയ്യിൽ നിന്നും പണം എടുത്ത് അതിഥികൾക്ക് തൊട്ടിലിടാൻ നൽകുമായിരുന്നു. മലാല ഒരു പക്ഷിയെ പോലെ സ്വതന്ത്രയായി നടക്കണം എന്നതു മാത്രമായിരുന്നു മകളെ കുറിച്ചുള്ള അയാളുടെ സ്വപ്നം.


പി എസ് രാകേഷ് എഴുതിയ മലാല യൂസഫിന്റെ ഹൃദയസ്പർശിയായ ജീവിതകഥയും കൂടെ ചേർത്ത അവളുടെ ഡയറിക്കുറിപ്പുകളും വായിച്ചപ്പോൾ മലാല മനസ്സിൽ ഏറെ തിളക്കമുള്ളവളായി, മുമ്പുണ്ടായിരുന്നതിനേക്കാൾ ഏറെ. സ്ത്രീ ജീവിതങ്ങളെ പറ്റി നവീനാശയങ്ങളുള്ള കവി കൂടിയായ അവളുടെ പിതാവിൻ്റെ ഹൃദയാലുത്വവും, മലാലയുടെ ഡയറിക്കുറിപ്പുകളിലെ നിഷ്കളങ്കതയും, അവൾക്കും കൂട്ടുകാർക്കും നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുമൊക്കെ

നമ്മെ ഏറെ വേദനിപ്പിക്കുന്നു. അവൾ സോഷ്യൽ നെറ്റ്വർക്ക് സൈറ്റിൽ എത്തിപ്പെട്ടതിന്റെ അനിവാര്യതയും നമുക്ക് ബോധ്യപ്പെടുന്നു. ആക്രമിക്കപ്പെടുന്നതിനു മുമ്പ് തന്നെ അവൾ തുടങ്ങിവച്ച സാക്ഷരതാ പ്രവർത്തനങ്ങളും ഇനിയും ഭാവിയിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീ നവോത്ഥാന സംരംഭങ്ങളും നാം ആഹ്ലാദത്തോടെ ആദരവോടെ നോക്കിക്കാണാൻ തുടങ്ങുന്നു. 2013 ഒക്ടോബർ 11ന് യു എസ് പ്രസിഡൻ്റ് ബരാക് ഒബാമയെ കാണാൻ അവസരം ലഭിച്ചപ്പോൾ മലാല ആദ്യം ഉന്നയിച്ച ആവശ്യം പാക്കിസ്ഥാനിൽ യു എസ് സൈന്യം നടത്തുന്ന ഡ്രോൺ അക്രമണം നിർത്തണമെന്നാണ്. പാക്കിസ്ഥാനിലെ ഭരണാധികാരികൾ പോലും കാട്ടാത്ത ധൈര്യം.


സ്ത്രീ, വിദ്യ അഭ്യസിക്കുന്നതിനെയും അവൾക്ക് സ്വതന്ത്ര ചിന്തകൾ ഉണ്ടാകുന്നതിനെയും വല്ലാതെ ഭയപ്പെടുന്നുണ്ട് മതമൗലിക വാദക്കാർ. അതുകൊണ്ടാണ് സ്ത്രീകളെ ശബ്ദമില്ലാത്ത, എളുപ്പം മെരുക്കാവുന്ന കാലിക്കൂട്ടങ്ങൾ ആയി 'സംരക്ഷിച്ചു' നിർത്താൻ അവർ വ്യഗ്രതപ്പെടുന്നത്.


വിശുദ്ധഗ്രന്ഥത്തിന്റെയും നബിവചനങ്ങളുടെയും പേര് പറഞ്ഞു നടത്തുന്ന ഈ ഒതുക്കൽ തന്ത്രങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു, ഇന്ന് മുസ്ലിം സ്ത്രീ സമൂഹം. മലാലയ്ക്ക് കിട്ടിയ സ്ത്രീ പിന്തുണ അതാണ് സൂചിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് തീവ്രവാദികൾ അക്ഷരങ്ങളെ ഭയക്കുന്നത്, അറിവിനെ ഒളിക്കുന്നത്?

വിദ്യാഭ്യാസത്തിൻറെ ശക്തി അവരെ ഭയപ്പെടുത്തുന്നു. സ്ത്രീകളുടെ ശബ്ദം പോലും അവർക്ക് അസഹ്യമാകുന്നു. അതുകൊണ്ടാണ്, ക്വെറ്റയിൽ നിഷ്കളങ്കരായ 14 കുട്ടികളെ അവർ കൊന്നൊടുക്കിയത്, അധ്യാപികമാരെ ഇപ്പോഴും വധിക്കുന്നത്,bവിദ്യാലയങ്ങൾ തന്നെ ബോംബിട്ട് തകർക്കുന്നത്. അതെ, വിദ്യാഭ്യാസം സമൂഹത്തിലേക്ക് കടത്തിവിടുന്ന സ്വതന്ത്ര ചിന്തയുടെയും സമത്വത്തിന്റെയും വെളിച്ചത്തെ അവർ അത്രമേൽ ഭയക്കുന്നുണ്ട്. 


"ഞാൻ സംസാരിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല, എന്നെപ്പോലെ ആക്രമിക്കപ്പെട്ട, എന്നാൽ അതിനെതിരെ ശബ്ദിക്കാൻ കഴിയാത്ത ആയിരങ്ങൾക്ക് വേണ്ടിയാണ്. സമാധാനത്തോടെയും ആത്മാഭിമാനത്തോടെയും ഉള്ള ജീവിതവും വിദ്യാഭ്യാസവും സമനീതിയും അവർക്കും അർഹതപ്പെട്ടതാണ്. ആ അവകാശങ്ങൾക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്". - മലാല യൂസഫ്സായി 


കൂട്ടുകാരെ, ഓരോ കുഞ്ഞിനും തിളക്കമുള്ള ജീവിതത്തിന് അവകാശമുണ്ട്. അതിന് സ്കൂളുകളും വിദ്യാഭ്യാസവും വേണം. അറിവും സമാധാനവും വേണം. നമ്മുടെ അവകാശങ്ങൾക്കുവേണ്ടി ഒരുമിച്ചു നിന്ന് ശബ്ദം ഉയർത്താം..

നമ്മുടെ വാക്കുകളുടെ ശക്തിയിൽ വിശ്വാസം അർപ്പിക്കാം. ഒരുമിച്ചുള്ള നമ്മുടെ ശബ്ദം ലോകത്തെ മാറ്റിമറിക്കും. അറിവുകൊണ്ട് നമുക്ക് സ്വയം സജ്ജരാകാം. സ്നേഹത്തിലും ഐക്യത്തിലും ഒന്നാവാം. നമ്മളെ തടയാൻ ആർക്കുമാവില്ല.


Naja

Preli 1st